roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Friday, November 16, 2012




പ്രവാചകഃ ബലദേവാനന്ദ സാഗരഃ


പഴയ റേഡിയോ പെട്ടിയുടെ സ്റ്റേഷന്‍ സൂചി എല്ലാ വൈകുന്നേരങ്ങളിലും കൃത്യസമയത്ത് ആ പോയിന്റില്‍ വന്നുനിന്നു. ഡല്‍ഹി നിലയത്തില്‍നിന്ന് അപ്പോള്‍ ഗംഭീര ശബ്ദത്തില്‍ വേദഭാഷ ഇന്ത്യയൊട്ടാകെ കേട്ടു- ''സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ''. സംസ്‌കൃതം അറിയാത്തവര്‍പോലും ഒരു ശീലമെന്നപോലെ ആകാശവാണിയിലേക്ക് കാത് കൂര്‍പ്പിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി വൈകുന്നേരങ്ങളിലെത്തുന്ന സംസ്‌കൃത വാര്‍ത്ത റേഡിയോ ഓര്‍മകളുടെ ഭാഗമായത് അങ്ങനെയാണ്. ഇതിനുപിന്നിലെ വാര്‍ത്താവതാരകന്‍ ബലദേവാനന്ദ സാഗര്‍ ഇന്നും അത് തുടരുന്നു. സ്വരംകൊണ്ട് മലയാളികള്‍ക്ക് പരിചിതനായ ഇദ്ദേഹം കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി. അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ബലദേവാനന്ദ സാഗര്‍.
കഴിഞ്ഞ 38 വര്‍ഷമായി ആകാശവാണി ദില്ലി നിലയത്തിലൂടെയും പത്തുവര്‍ഷത്തോളമായി ദൂരദര്‍ശനിലൂടെയും കേള്‍ക്കുന്ന ഇദ്ദേഹത്തിന്റെ ശബ്ദം ഇന്ന് സംസ്‌കൃത ഭാഷയുടെതന്നെ പര്യായമാണ്. സംസ്‌കൃത പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'സംസ്‌കൃതഭാരതി' യെന്ന സംഘടനയുടെ ഡല്‍ഹി അധ്യക്ഷനാണ് ഇദ്ദേഹം.
കേരളത്തില്‍ സംസ്‌കൃത ഭാഷയ്ക്ക് വേണ്ടത്ര പ്രധാന്യം കിട്ടുന്നില്ലെന്നത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ''പാഠ്യപദ്ധതിയില്‍പ്പോലും ഈ പ്രൗഢഭാഷ നിര്‍ബന്ധമല്ലെന്നതാണ് അവസ്ഥ. മറ്റു പല സംസ്ഥാനങ്ങളിലും പാഠ്യപദ്ധതികളില്‍ രണ്ടാം ഭാഷ സംസ്‌കൃതമാണ്. കേരളത്തില്‍ സംസ്‌കൃത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയം കഴിഞ്ഞു. ഭാരതീയരായ നാം സംസ്‌കൃതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്'' - അദ്ദേഹം പറഞ്ഞു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഗസ്റ്റ് അധ്യാപകന്‍ കൂടിയായ ബലദേവാനന്ദന്റെ ജീവിതം തന്നെ സംസ്‌കൃതഭാഷയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ദൂരദര്‍ശനും ആകാശവാണിക്കും

വേണ്ടി നിരവധി സംസ്‌കൃത നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണ്.
പുത്തന്‍ വാക്കുകളും പ്രയോഗങ്ങളുമൊക്കെ വേദഭാഷയിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് ഇപ്പോള്‍ ബലദേവാനന്ദ സാഗര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. നിരവധി ഇംഗ്ലീഷ് സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ സംസ്‌കൃതം ഇദ്ദേഹമുണ്ടാക്കി. ഇന്റര്‍നെറ്റ് - അന്തര്‍ജാല, മൊബൈല്‍ഫോണ്‍ - ജംഗമദൂര ഭാഷ, -മെയില്‍- വൈദ്യുതപത്ര, സ്മാര്‍ട്ട് കാര്‍ഡ്- സ്മാര്‍ത്തപത്ര ഇങ്ങനെ നീളുന്നു ഇദ്ദേഹം സംഭാവനചെയ്ത പുതു സംസ്‌കൃതപദങ്ങള്‍. ദില്ലി നിലയത്തിനും മലയാളികളുടെ വൈകുന്നേരങ്ങള്‍ക്കുമിടയിലെ അകലം കുറച്ച ഈ ശബ്ദം ഇന്നും മുഴങ്ങുകയാണ്; വേദഭാഷയ്ക്കും ദൈനംദിന ജീവിതത്തിനുമിടയിലെ അകല്‍ച്ച കുറയ്ക്കാനും ഭാരതസംസ്‌കൃതി മടക്കിക്കൊണ്ടുവരാനുമായി.



Monday, October 29, 2012

'वैज्ञानिकयुगे संस्कृतम्' विचारसत्रम्





तृश्शिवपेरूर् - केरलसंस्कृत अक्कादमी तथा केरल संस्कृताध्यापक फेडरेषन् 
 द्वारा 'वैज्ञानिकयुगे संस्कृतम्' इत्यस्मिन् विषये आयोजितम् 
एकदिनविचारसत्रम् तृश्शूर् विवेकोदयं बालकोच्चविद्यालयसभाङ्गणे 
समचलत्। ईश्वरप्रार्थनया सह प्रारब्धे कार्यक्रमे डो. एम्. वि. नटेशन् वर्यः 
स्वागतभाषणं, डो. पि.सि. मुरलीमाधवन् वर्यः आमुखभाषणं
 चाकुरुताम्। कार्यक्रमस्योद्घाटकत्वेन विराजितः डो. एन्.पि.उण्णि
 महोदयाः। अवसरेsस्मिन् आध्यक्षमावहत् डो. के.टि. माधवन् वर्यः च।
     सत्रेsस्मिन् विशालं विपुलं च विषयं प्रतिपादितवान् 

डो. एन्.के सुन्दरेश्वरन् वर्यः, यः कालिक्कट् सर्वकलाशालायां 
संस्कृतविभागाध्यक्षः वर्तते। संवृत्ते प्रबन्धे महती चर्चा च 
संस्कृताध्यापकैः छात्रैश्च अकारि। बहवः संस्कृताध्यापकाः संस्कृतप्रेमिणः
 च सत्रेsस्मिन् भागं स्वीकृतवन्तः। संस्कृतस्य सांप्रतिकस्थितिं विज्ञाय 
तस्य प्रगतये आधुनिकैः किं कर्तुं शक्यते तथा संस्कृतस्य नूतनसाध्यताः
 काः इत्यादिषु विषयेषु चर्चाः संवृत्ताः।
     केरल संस्कृत अक्कादमी सर्वकारस्य अधीने प्रवर्तमाना समितिः 

भवेदिति अक्कादम्याः इदानीन्तन कार्यदर्शी डो. पि.सि.
 मुरलीमाधवन् महोदयः स्वमतं प्राकटयत्।
     आयुर्वेदस्य कायबालोर्ध्वाङ्गादीनि अष्टाङ्गान्यधिकृत्य तथा गणितशास्त्रे

 संस्कृतस्य विशिष्य भारतस्य योगदानविषये च डो. सुन्दरेशन् वर्येण स्वप्रभाषणे 
विशिष्टा श्रद्धा प्रवृत्ता। संगमग्राममाधवकृतगणितप्रक्रियायां 'पै'
 इत्यस्य मूल्यप्रतिपादकश्लोकमुद्धृत्य गणितशास्त्रस्य संबन्धः अनेन प्रतिपादितः।
     श्री अशोकन् पुरनाट्टुकरा महोदयस्य कृतज्ञताभाषणेन सह 

कार्यक्रमस्य समापनमभवत्।

Friday, October 26, 2012

Monday, October 22, 2012

प्रोफ. आर्. वासुदेवन् पोट्टिमहोदयाय डि.लिट्ट् बिरुदम् ।

जयतु जयतु संस्कृतवाणी
वन्दे गुरु परम्पराम्


- श्री शङ्कराचार्यसंस्कृतसर्वकलाशाला
 प्रमुखसंस्कृतपण्डितवरेण्याय
 प्रोफ. आर्. वासुदेवन् पोट्टिमहोदयाय
 तस्य संस्कृतभाषायै समर्पितं सम्पूर्णं
 धैषणिकजीवनं पुरस्कृत्य पुरस्कृत्य डि.लिट्
 बिरुदं प्रदास्यति।  


     दक्षिणकर्णाटके एकोनत्रिंशत्यधिक-एकोनविशतितमे 
क्रिस्त्वब्दे (1929) वि.रामन् पोट्टि महोदयस्य पुत्रत्वेन 
प्रोप. आर् वासुदेवन् पोट्टि जनिमलभत। सः महाभागः 
तिरुवनन्तपुरं संस्कृतपाठशालायामेवं तिरुवनन्तपुरं
संस्कृतकलाशालायाञ्च अध्ययनमकरोत्।
 सप्तचत्वारिंशत्यधिकैकोनविंशतिशततमे क्रिस्त्वब्दे(1947)
 व्याकरणशास्त्रे महोपाध्यायाख्यं बिरुदं स्वीकृत्य तदनन्तरं 
संस्कृत-मलयाल-हिन्दी भाषासु एम्.ए बिरुदं स्वायत्तीकृतवान्।

    पण्डितश्रेष्ठः के यज्ञनारायणशास्त्री, के शिवसुब्रह्मण्यशास्त्री,
 प्रोफ. हरिहरशास्त्री, प्रोफ. बालरामपणिक्कर् इत्यादयः बहवः
 विद्वद्वराः तस्य गुरव आसन्।
     विद्याभ्यासानन्तरं नेटुमङ्ङाट् सर्वकार-उच्चतर-विद्यालये
 अध्यापकत्वेन स्वस्य औद्यागिकजीवितम् आरब्धवान्। ततः 
सर्वकार-संस्कृतकलाशालायां तिरुवनन्तपुरे एवं तृप्पूणित्तुरायाञ्च 
प्रवक्तृत्वेन च कार्यमकरोत्। अधुना औद्योगिकजीवितात् विरम्य
 संस्कृतकार्ये निरतः सन् तिरुवनन्तपरे वसति।
     अयं जनः राष्ट्रीय-साहित्य-अक्कादम्यां संस्कृतस्य प्रतिनिधिरासीत्।
विद्यालयस्तरीय-संस्कृत-पाठपुस्तकसमित्यामध्यक्षः,कैरल्यां
सर्वविज्ञानकोशस्य निर्माणावसरे उपसम्पादकश्चासीत्।
 श्रीशङ्कराचार्य-संस्कृतसर्वकलाशालायां कालट्यां डीन्,  
होनररि प्रोफसर् चासीत्।
      अस्य बहवः ग्रन्थाः निबन्धाञ्च प्रसिद्धीकृताः। 
सिद्धान्तकौमुद्याः कारकप्रकरणस्य कैरलीव्याख्या 
केरलसाहित्य-अक्कादमि पुरस्कारेण पुरस्कृता।
बालहितैषिणी नामिका लघुसिद्धान्तकौमुद्याः कैरलीव्याख्या
शास्त्रवादावली चेति ग्रन्थद्वयं प्रचुरप्रचारमाप।
     भारतस्य राष्ट्रपतिना बहुमतेन तेन अधोक्षजपुरस्कारः,
अमृतकीर्तिपुरस्कारः, वाचस्पतिपुरस्कारः
.के. मुन्षीपुरस्कारः इत्यादयः अनेके 
पुरस्काराः अनेन प्राप्ताः। व्याकरणपाण्डित्यमालक्ष्य
 श्रृङ्गेरि-शारदापीठस्य सुवर्णकङ्कणप्रदानेन सः सम्मानितः।
 तिरुप्पति-राष्ट्रीय-संस्कृतविद्यापीठेन महामहोपाध्याख्येन
 बहुमतिबिरुदेन, चेन्नै-संस्कृतमहाविद्यालयेन दर्शनकलानिधिरिति
 उपाधिना च समलङ्कृतो वर्तते।

Sunday, October 14, 2012

ആലോചനായോഗം

 
KSTFന്റെ നേതൃത്വത്തില്‍ എറണാകുളം അധ്യാപകഭവനില്‍ ശനിയാഴ്ച രാവിലെ 10.30മണിക്ക് സംസ്ഥാനതലത്തില്‍ സംസ്കൃതാധ്യാപകരുടെ ആലോചനായോഗം നടന്നു. ഒന്നാം ക്ലാസ്സുമുതല്‍ സംസ്കൃതപഠനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കേരള സര്‍ക്കാര്‍ ഉത്തരവായിരുന്നു മുഖ്യ വിഷയം. വിവിധദൃ​ശ്യങ്ങളിലേക്ക്...




Thursday, October 11, 2012


अस्माकं सन्तोषाय, संस्कृतस्य प्रवृद्धये, नवयुगस्य अभिवृद्धये.......
केरळसर्वकारस्य उपहारः|


Thursday, September 27, 2012

വാര്‍ത്തകള്‍ വിവിധ പത്രങ്ങളില്‍



2012 സെപ്തംബര്‍  27 മാതൃഭൂമി 



SUCCESS FOR SANSKRIT TEACHERS IN KERALA

केरलेषु प्रथमकक्ष्यादारभ्य संस्कृतं पठितुं छात्राणाम् अवकाशः अस्ति इति बहुमान्य केरलनियमसभया अङ्गीकृतः । के.एस्.टि.एफ् संघस्य ततः उपरि स्स्कृताद्ध्यापकानाम् ऐक्यस्य विजयद्योतकः भवति विलंबरोयम् । विविध समरपरिपाटिषु भागभाक्त्वं कृतवद्भ्यः सर्वेभ्यः संस्कृतगुरुजनेभ्यः, केरल सर्वकाराय, सामाजिकेभ्यः, बहुजनेभ्यश्च सादरधन्यवादाः ।।

                      ।। जयतु संस्कृतम् जयतु केरलम् ।।

Wednesday, September 26, 2012

സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങി



സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങി 
       ആവശ്യം മന്ത്രിസഭ പരിഗണിച്ചു 
സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച്  സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു..പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.


നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകുമായിരുന്നു

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ കേരളത്തിലെ സംസ്കൃത പ്രേമികള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി സംസ്കൃത അധ്യാപക ഫെടരേശന്‍ , സംസ്കൃത ഭാരതി തുടങ്ങിയ സംസ്കൃത സംരക്ഷണ സംഘടനകള്‍ അറിയിച്ചു.

Tuesday, September 11, 2012

Sanskrit to be taught from first stanadard (Mathrubhoomi news)





സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
Posted on: 10 Sep 2012

പി.അഭിലാഷ്


ആവശ്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലേക്ക്


കൊല്ലം:സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കഴിഞ്ഞ സംസ്‌കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.

link to the original page -

http://www.mathrubhumi.com/online/malayalam/news/story/1816195/2012-09-10/kerala

Monday, September 10, 2012

സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു


-->
സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
       ആവശ്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലേക്ക്

സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു..പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കഴിഞ്ഞ സംസ്‌കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.

Thursday, September 6, 2012

തെരുവോരത്ത് സംസ്കൃത പഠനം

ഒന്നാം ക്ലാസ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പ്രക്ഷോഭ രംഗത്തുള്ള കേരള സംസ്കൃത അധ്യാപക ഫെഡറെഷന്റെ  പുതുമയാര്‍ന്ന ആശയ പ്രചാരണം

സംസ്കൃത പഠനം കൊച്ചു കുട്ടികള്‍ക്ക് പോലും ലളിതവും അനായാസവുമാണെന്നു സ്ഥാപിച്ചു കൊണ്ടാണ് വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചു അധ്യാപക ദിനത്തില്‍  സാമാന്യ ജനങ്ങള്‍ക്കുവേണ്ടി തെരുവോരത്ത് സംസ്കൃത പഠനം അരങ്ങേറിയത്.
വ്യക്തിത്വ വികാസത്തിന്റെ പൂര്‍ത്തീകരണത്തിനും, നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും, മാതൃഭാഷാപഠനം  സുഗമമാക്കുന്നതിനും, ചെറു പ്രായത്തില്‍ തന്നെ സംസ്കൃതഭാഷാ പഠനം അനിവാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. എറണാകുളം, ആലുവ , മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളില്‍ നടന്ന പഠന ക്ലാസുകള്‍ക്ക് കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍ ,വിശ്വജ എസ് നായര്‍, രജീഷ് കെ വി, പി രതി, എസ് രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍
 എറണാകുളം സൗത്ത് റയില്‍വേ സ്റേഷന്‍ റോഡില്‍ ക്ലാസ് നയിക്കുന്നു 

Wednesday, August 29, 2012

ഓണം

സ്നേഹം നിറഞ്ഞ ഓണാശംസകള്‍

Saturday, August 18, 2012

സംസ്കൃതാധ്യാപകരുടെ ധര്‍ണ

 
KSTFന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഡി..ഇ ഓഫീസിന്റെ മുന്നില് സംസ്കൃതാധ്യാപകര്‍ ആഗസ്ററ് 18 ശനിയാഴ്ച രാവിലെ 10.30മണിക്ക് നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രവികുമാര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു.  KSTF എറണാകുളം ജില്ല സെക്രട്ടറി ശ്രീമതി പി. രതി ആദ്ധ്യക്ഷം വഹിച്ചു.

Friday, August 17, 2012

സംസ്കൃതാധ്യാപകരുടെ ധര്‍ണ

KSTFന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ എല്ലാ ഡി..ഇ ഓഫീസുകളുടെ മുന്നിലും സംസ്കൃതാധ്യാപകര്‍ ആഗസ്ററ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ധ‍ര്‍ണ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Wednesday, August 15, 2012

सर्वेभ्यो स्वातन्त्र्यदिनाशंसाः
 वन्दे मातरम्

Saturday, August 11, 2012

സംസ്ഥാനതലസംസ്കൃതദിനാഘോഷം





സംസ്ഥാനതലസംസ്കൃതദിനാഘോഷം

   കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലാമത് സംസ്ഥാനതലസംസ്കൃതദിനാഘോഷം ആഗസ്ററ് 10 വെള്ളിയാഴ്ച എസ്. ആര്‍. വി. ഹയര്‍ സെക്കന്ററി സ്കൂള്‍ എറണാകുളത്തു വച്ച് ആരാധ്യനായ കൊച്ചി മേയര്‍ ശ്രീ. ടോണി ചമ്മണി രാവിലെ 10 മണിക്ക് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സംസ്കൃതത്തിന്റെ സവിശേഷതകള്‍ പൊതുസമൂഹത്തിന് മനസ്സിലാക്കുവാന്‍ ഇത്തരത്തിലുള്ള ദിനാചരണങ്ങള്‍ സഹായകരമാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ചട‍‍‍ങ്ങില്‍ ആദ്ധ്യക്ഷം വഹിച്ച എറണാകുളം എം.എല്‍.. ശ്രീ. ഹൈബി ഈഡന്‍ സംസ്കൃതദിനാഘോഷം രാഷ്ടൈക്യത്തിനുതകുന്നതാണ് എന്നഭിപ്രായപ്പെട്ടു. ജസ്റ്റിസ് (റിട്ട) റ്റി. എല്‍. വിശ്വനാഥ അയ്യര്‍ മുഖ്യാതിഥി ആയിരുന്നു.
   പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷകനായിരുന്നു. മലയാളം പഠിക്കുന്നത്ര വിഷമം സംസ്കൃതം പഠിക്കുവാനില്ല എന്നദ്ദേഹമഭിപ്രായപ്പെട്ടു. സംസ്കൃതവും ആധുനികസമൂഹവും എന്ന വിഷയത്തില്‍ മനോഹരമായി ഡോ. പി.സി.മുരളീമാധവന്‍ സര്‍ പ്രഭാഷണം നടത്തുകയുണ്ടായിസംസ്കൃതം റിട്ട. പ്രൊഫ. ​ശ്രീമതി. ഒ.വത്സല ടീച്ചറിനെ, ഡെ.മേയര്‍ ഭദ്ര ബി. പൊന്നാട അണിയിച്ചാദരിച്ചു. ബാലസംസ്കൃതപ്രതിഭ സരസ്വതി എന്‍, നെ വത്സലടീച്ചര്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി.. എം..പുഷ്പേന്ദ്രന്‍ സ്വാഗതവും സംസ്കൃതം സ്പെഷ്യല്‍ ഓഫീസര്‍ ശ്രീമതി ഡോ. ടി.ഡി.സുനീതീദേവി കൃതജ്ഞതയും രേഖപ്പെടുത്തി. ഉച്ചക്കു ശേഷം ശ്രീ. എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിച്ച പാഠകവും, ശ്രീലക്ഷ്മി സനീഷ് അവതരിപ്പിച്ച നൃത്തവും വിദ്യാര്‍ത്ഥികളുടെ മറ്റു കലാപരിപാടികളും അങ്ങേറി.

Thursday, August 9, 2012

സംസ്കൃതദിനാഘോഷം 
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 4ാമത് സംസ്ഥാനതലസംസ്കൃതദിനാഘോഷം ആഗസ്ററ് 10 വെള്ളിയാഴ്ച എസ്. ആര്‍. വി. ഹയര്‍ സെക്കന്ററി സ്കൂള്‍ എറണാകുളത്തു വച്ച് നടക്കുകയാണ്. ഉദ്ഘാടനകര്‍മ്മം രാവിലെ 10 മണിക്ക് ആരാധ്യനായ കൊച്ചി മേയര്‍ ശ്രീ. ടോണി ചമ്മണി നിര്‍വ്വഹിക്കുന്നതാണ്. ചടങ്ങില്‍ എറണാകുളം എം.എല്‍.. ശ്രീ. ഹൈബി ഈഡന്‍ അധ്യക്ഷത വഹിക്കുന്നതും ജസ്റ്റിസ് (റിട്ട) റ്റി. എല്‍. വിശ്വനാഥ അയ്യര്‍ മുഖ്യാതിഥി ആയിരിക്കുന്നതുമാണ്. ഈ ആഘോഷചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ചടങ്ങില്‍ 

Thursday, July 19, 2012

महच्चरितमाला - ११


दयानन्दसरस्वती
सनातने वैदिकधर्मे कालव्यत्ययादुपचिताः केचिदनाचाराः अन्धविश्वासाश्च । एते तु पावनस्य वैदिकधर्मस्य प्रामुख्यापनयनाय प्रत्यक्षहेतवः अवर्तन्त । ईदृश्यां अवस्थायां प्रायेण जनाः अपथसञ्चारिणो धर्मभ्रष्टाश्च भवेयुः । एतां धर्मच्युतिं प्रतिरोद्धुं दयानन्दसरस्वत्या आर्यसमाजः स्थापितः ।

अयं महात्मा चतुर्विंशत्युत्तराष्टशताधिकसहस्रतमे क्रिस्ताब्दे (१८२४) गुर्जरदेशे जनिमलभत । अस्य पिता अम्बाशङ्करो नाम धनिकः । पित्रा मूलशङ्कर इत्याहूतस्य तस्य दीक्षानाम दयानन्दसरस्वतीति । कुशाग्रधिषणोसौ दयानन्दः बाल्य एव वेदानध्यैत, विशिष्य यजुषि परं वैदुष्यमविन्दत । अयं शैशवादारभ्य निरीक्षणे विमर्शे च निपुण आसीत् । बाल्य एव अयं भारते प्रसृतां वर्णव्यवस्थां तन्मूलामुच्चनीचभावानां विग्रहाराधनाम् अस्पृश्यतां च दूरीकर्तुमुपायान् चिन्तयन्नासीत् ।

जातुचिदसौ पित्रा सार्धं भगवतो नीलकण्ठस्य आराधनाय रात्रौ कमपि शिवालयमगमत् । तत्र बहवः शिवभक्ताश्चागमन् । प्रहरेषु गतेषु भूयांसोपि भक्ताः निद्रया देव्या परिष्वक्ताः वेद्यामशेरत । किन्तु तत्रैकाकी जाग्रन्मूलशङ्करः शिवनामानि जपन्नवर्तत । अभूच्च श्रीनिलयेभूतपूर्वः कश्चन चलनविशेषः । सकुतुकदृष्टिना बालेन सोयं चलनहेतुः कश्चिन्मूषिकः इति अवगतम् । ततश्चासौ मूषिकः शिवबिम्बमध्यास्त । दृष्ट्वा चेदं अयं निद्राणं स्वपितरं प्राबोधयत्। प्रचलायितः सोपि बाले सुते मूलशङ्करे मतिं न चकार, यथापूर्वं सुष्वाव च । यदृच्छया दृष्टिपथमागतया अनया घटनया, बालो मनसि निश्चिकाय यच्छिवाधिष्ठिता शक्तिः शिवविग्रहे न प्रवर्तत इति । सैव घटना एनं विग्रहाराधनां प्रतिषेद्धुं प्रेरयामास ।

दिनेषु गतेषु कदाचिदस्य सोदरी विषूचिकया मृतिमायात् । मातुलोपि कालेनैतेन दिवं गतः । प्रचलितेन आचारेण मृत्युकालेषु बन्धुभिः कृतं रोदनमपि मूलशङ्करं क्षुब्धहृदयमकरोत् ।

अनन्तरं जनसमाजे रूढमूलान् दुराचारान् उन्मूलयितुं धर्मतत्त्वानि परिष्कर्तुं च कृतनिश्चयोसौ एकविंशे वयसि स्वगृहान् परित्यज्य वव्राज । देशाद् देशमटन् अन्ते स हिमवतः सानुप्रदेशमवाप । तत्र तत्र अभिमुखमापतितान् जनचूषकान् पुरोहितान् अभ्ययुङ्क्त च सत्यम् । तेन सन्दृष्टाः सर्वेपि अभियुक्तं सत्यं प्रदर्शयितुं भृशमसमर्था बभूवुः ।

ततः स नर्मदाकूले योगिनः पूर्णाननन्दसरस्वत्याः शिष्यतां प्रपेदे । चतुर्विंशे वयसि दयानन्दसरस्वतीति दीक्षाभिधानं च स्वीचकार । ततस्तिस्रःसमाः मथुरायां विरजानन्दस्य यमिनः शिष्यत्वं चाविन्दतेति कथ्यते ।

अथ दयानन्दसरस्वती स्वकीयान् सिद्धान्तान् संगृह्य सत्यार्थप्रकाशमिति ग्रन्थं निरमात् । केचिद् एतं ग्रन्थं निरोद्धुं सर्वकारमभ्यर्थितवन्तः । एतस्मिन्नवसरे स्वसिद्धान्तानां प्रचारणाय आर्यसमाजमपि स्थापयामास । जातिभेदं, शैववैष्णवादि भेदञ्च पुरस्कृत्य प्रचलिता उच्चनीचभावना, सनातनधर्मावलम्बिनामनैक्यं, नूतनानामाशयानामङ्गीकारे वैमुख्यम् , इत्यादिभिः जर्जरितप्राये हिन्दुसमाजे नवतामूर्जस्वलतां च प्रसारयितुकामो योगवर्योयं जीवितात् पलायनमकृत्वा कर्मनिष्ठयैव कालं निनाय। सतीप्रथा, पशुबलिः, शैशवविहाहः देवताप्रीत्यर्थं शिशूनां गङ्गायां निक्षेपः, स्त्रीणां देवदासीत्वेन समर्पणम्, आभरणविभूषितानां स्त्रीणां पुरोहितेभ्यो दानम् इत्यादयो दुराचाराः देशेस्मिन् तत्र तत्र प्रचलिता अवर्तन्त । तेषाम् उन्मूलनायाहर्निशं यतमानोयं याथास्थितिकानां शत्रुतामार्जयामास । वाग्वादैः प्रतिवादिनो जेतुं धार्मिकान् सामूहिकांश्च स्वसिद्धान्तान् प्रचारयितुं च सः प्रतिदिग्देशं पर्यटति स्म । एवं पदचारेण चरन्नयं योगी राज्ञां देशाधिपानामातिथ्येन तत्र तत्र वसन् आत्मना स्थापितस्य आर्यसमाजस्य बलं पोषयामास ।
अयं योगिवर्यः त्र्यशीत्यधिकाष्टादशशततमे क्रिस्त्वब्दे (१८८३) अक्तूबर् मासस्य त्रिंशे दिने निजां प्रकृतिमापेदे ।

Wednesday, July 18, 2012

20th friday 2 pm meeting at GGHS ekm connection with skt day celebration By DPI

20-07-2012, 2 -മണിക്ക് എറണാകുളം GGHS ല്‍ വച്ച് സംസ്ഥാനതല സംസ്കൃത ദിനാചരണത്തെ കുറിച്ച് ആലോചിക്കുന്നതിനായി ബഹുമാനപ്പെട്ട DPI ഒരു യോഗം വിളിച്ചിരിക്കുന്നു. എല്ലാ സംസ്കൃതാധ്യാപകരും പങ്കെടുക്കേണ്ടതാണെന്ന് DPI അറിയിക്കുന്നു.

Friday, June 22, 2012

द्विकर्मकधातवः

द्विकर्मकधातवः
डो. विजय् कुमार् एम्.
दुह्, याच्, पच्, दण्ड्, रुध्, प्रच्छ्, चि, ब्रू, शास्, जि, मथ्, मुष्, नी, हृ, कृष्, वह्, एते षोडशधातवः द्विकर्मकधातवः।
(ദുഹ്, യാച്, പച്, ദണ്ഡ്, രുധ്, പ്രച്ഛ്, ചി, ബ്രൂ, ശാസ്, ജി, മഥ്, മുഷ്, നീ, ഹൃ, കൃഷ്, വഹ്, ഇവയാണ് ദ്വികര്‍മകധാതുക്കള്‍.)
वाक्येषु कर्म कदाचित् एकं, कदाचित् द्वे च भवति । यथा - बालः वृक्षात् फलं पातयति । अत्र फलम् इति एकमेव कर्म तत्र द्वितीया च । अपरमुदाहरणं पश्यामः - भल्लूकः वृक्षं फलं अवचिनोति। अत्र वृक्षं, फलं इति द्वे कर्मणी । कुतः ? अवचिनोति इत्यत्र वर्तमानः चि धातुः उपर्युक्त द्विकर्मकधातुषु अन्तर्भवति ।अतः अत्र द्वयोः कर्मणोः अपि द्वितीया विभक्तिः ।
വാക്യങ്ങളില്‍ കര്‍മം ഒന്നോ രണ്ടോ ഉണ്ടാകാം. ഉദാഹരണത്തിന് - ബാലഃ വൃക്ഷാത് ഫലം പാതയതി. ഇവിടെ ഫലം എന്ന് ഒരു കര്‍മം മാത്രമേ ഉള്ളൂ. അവിടെ ദ്വിതീയാ വിഭക്തിയും വന്നു. ഇനി മറ്റൊരുദാഹണം നോക്കാം. ഭല്ലൂകഃ വൃക്ഷം ഫലം അവചിനോതി. ഇവിടെ വൃക്ഷം, ഫലം എന്ന രണ്ട് കര്‍മങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ? അവചിനോതി എന്നതിലെ ചി ധാതു മുകളില്‍ പ്രതിപാദിച്ച ദ്വികര്‍മകധാതുക്കളില്‍ അന്തര്‍ഭവിക്കുന്നതാണ്. അതുകൊണ്ടാണ് ഇവിടെ രണ്ട് കര്‍മങ്ങള്‍ക്കും ദ്വിതീയാവിഭക്തി വന്നത്. )
दुहादि षोडशधातूनाम् उदाहरणानि
दुह् -
अजपालः अजां पयः दोग्धि ।
राजा पृथिवीं कामान् दोग्धि ।
याच् -
याचकः प्रभुं भिक्षां याचते ।
भृत्यः कुपितं प्रभुं दयां याचते ।
(अत्र कुपितं इत्येतत् यद्यपि द्वितीया भवति तथापि प्रभुपदस्य विशेषणत्वेनैव गण्यते।)
पच् -
पाचकः तण्डुलान् ओदनं पचति ।
रामः शाकान् व्यञ्जनं पचते ।
दण्ड् -
सर्वकारः आज्ञालङ्खिनं पञ्चशतं दण्डयति ।
राजा चोरं द्विशतं दण्डयति ।
रुध् -
अजपालः अजां वृक्षं अवरुणद्धि ।
अश्वपालः अश्वं मन्दुरां रुणद्धि ।
प्रच्छ् -
शिष्यः गुरुं धर्मं पृच्छति ।
पथिकः माणवकं पन्थानं पृच्छति ।
चि -
भल्लूकः वक्षं फलानि अवचिनोति ।
बालिका लतां पुष्पाणि चिनोति ।
ब्रू -
तातः तनयं हितं ब्रूते ।
कृष्णः दुर्योधनं सन्धिं ब्रूते ।
शास् -
राजा जनान् धर्मं शास्ति ।
पुराणानि जनान् पुण्यं शासति ।
जि -
चैत्रः मैत्रं शतं जयति ।
पाण्डवाः कुरून् युद्धं जयति ।
मथ् -
देवासुरसङ्खः क्षीरनिधिं सुधां मथ्नाति ।
गोपिका दधि नवनीतं मथ्नाति ।
मुष् -
चोरः वणिजः शतं मुष्णाति ।
मार्जारः महानसं मोदकं मुष्णाति ।
नी -
कश्चित् अजां ग्रामं नयति ।
पिता पुत्रं विद्यालयं नयति ।
हृ -
रावणः सीतां लङ्कां हरति ।
चोरः गां स्वगृहं हरति ।
कृष् -
नृपतिः सपत्नं कारागृहं कर्षति ।
गजः बृहद्दारु ग्रामं नयति ।
वह् -
गर्दभः भारं ग्रामं वहति ।
राधा जलं गृहं वहति ।

कर्मद्वयं अवश्यं वा न वा
द्विकर्मकधातूनां प्रयोगे सर्वत्रापि द्वे कर्मणी स्यातां इति नियमः नास्ति । यथा - चोरः सुवर्णं अपहरति ।अत्र सुवर्णं इत्येकमेव कर्म हृ इति द्विकर्मकधातुना सह प्रयुक्तः ।यत्र तु अपादानादि कारकाणि अपादानादित्वेन अविवक्षितानि प्रयुज्यन्ते तत्रैव द्वे कर्मणी स्याताम् । कर्म च द्वितीयायामेव ।
(ദ്വികര്‍മകധാതുക്കള്‍ പ്രയോഗിക്കുമ്പോള്‍ എല്ലായ്പ്പോളും രണ്ട് കര്‍മങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. ഉദാഹരണമായി ചോരഃ സുവര്‍ണം അപഹരതി എന്ന വാക്യത്തില്‍ സുവര്‍ണം എന്ന ഒരു കര്‍മം മാത്രമേ ഹൃ എന്ന ദ്വികര്‍മകധാതുവിനോടോപ്പം പ്രയോഗിച്ചിട്ടുള്ളൂ. എവിടെയാണോ അപാദാനാദി കാരകങ്ങള്‍ അപാദാനാദികളായി വിവക്ഷിക്കാത്തത് അവിടെയാണ് രണ്ട് കര്‍മങ്ങള്‍ വരുന്നത്)

प्रधानकर्म अप्रधानकर्म च
द्वयोः कर्मणोः मध्ये एकं प्रधानम् अपरं अप्रधानं च भवति । कर्ता किं उद्दिश्य कर्म क्रियते तदेव प्रधानकर्म ।वामनः बलिं वसुधां याचते इत्यस्मिन् वाक्ये वलिं प्रति वसुधायाः यचना एव वामनेन क्रियते इत्यतः वसुधायाः प्रधानकर्मत्वं वलेः अप्रधानकर्मत्वं च।
(രണ്ട് കര്‍മങ്ങളില്‍ ഒന്ന് പ്രധാനവും മറ്റൊന്ന് അപ്രധാനവുമാണ്. കര്‍താവ് ആരെ-എന്തിനെ ഉദ്ദേശിച്ചാണോ കര്‍മം ചെയ്യുന്നത് അതാണ് പ്രധാനകര്‍മം. വാമനഃ ബലിം വസുധാം യാചതേ എന്ന വാക്യത്തില്‍ ബലിയോട് വാമനന്‍ ഭൂമിയെയാണ് യാചിക്കുന്നത് എന്നതുകൊണ്ട് ഭൂമി പ്രധാനകര്‍മവും, ബലി അപ്രധാനകര്‍മവും ആകുന്നു)

द्विकर्मकधातूनां कर्तरि कर्मणि प्रयोगः
दुह्, याच्, पच्, दण्ड्, रुध्, प्रच्छ्, चि, ब्रू, शास्, जि, मथ्, मुष् इत्यादि द्वादशधातूनां कर्मणिप्रयोगे अप्रधानकर्म एव प्रथमा विभक्तौ भवति । यथा -
कर्तरिप्रयोगः - गोपालिका गां पयः दोग्धि ।
कर्मणिप्रयोगः - गोपालिकया गौः पयः दुह्यते ।
अत्र गौः इत्येतदेव अप्रधानकर्म ।अतः कर्मणि प्रयोगे तस्मात् प्रथमा विभक्तिः
(ദുഹ് മുതല്‍ മുഷ് വരെയുള്ള ൧൨ ധാതുക്കളുടെ കര്‍മണിപ്രയോഗത്തില്‍ അപ്രധാനകര്‍മം പ്രഥമാവിഭക്തിയിലേക്ക് മാറുന്നു. ഉദാ. ശ്രദ്ധിക്കുക. ഇവിടെ ഗോവ് അപ്രധാനകര്‍മമായതുകൊണ്ട് അത് പ്രഥമാവിഭക്തിയിലേക്ക് മാറുന്നു.)
नी, हृ, कृष्, वह् इत्यादि चतुर्णां धातूनां कर्मणिप्रयोगे प्रधानकर्म एव प्रथमायां भवति । यथा -
कर्तरिप्रयोगः - कश्चित् अजां ग्रामं नयति ।
कर्मणिप्रयोगः - कोनचित् अजा ग्रामं नीयते ।
अत्र अजायाः प्रधानकर्मत्वमित्यतः तस्य प्रथमायां प्रयोगः ।
(നീ മുതല്‍ വഹ് വരെയുള്ള നാല് ധാതുക്കളുടെ കര്‍മണിപ്രയോഗത്തില്‍ പ്രധാനകര്‍മം പ്രഥമാവിഭക്തിയിലേക്ക് മാറുന്നു. ഉദാ. ശ്രദ്ധിക്കുക. ഇവിടെ അജശബ്ദം പ്രധാനകര്‍മമായതുകൊണ്ട് അത് പ്രഥമാവിഭക്തിയിലേക്ക് മാറുന്നു.)

द्विकर्मकप्रयोगयुक्तान् वाक्यान् चित्वा लिखतु
. रामः गीतां कवितां च पठति ।
. बालः सुन्दरीं बालिकां निरीक्षते ।
. माता पुत्रं विद्यालयं नयति ।
. अध्यापकः शिष्यं गृहं आह्वयति ।
. रामः धनिकं धनं याचते ।
. याचकः लड्डुकं अपूपं च निर्माति ।
. पथिकः काशीं पूनानगरं च गच्छति ।
. भल्लूकः वृक्षं फलानि अवचिनोति ।
. चोरः बहुमूल्यं सुवर्णं अपहरति । 
१०. कृषकः निम्बं बीजपूरं च रोपयति ।
११. उपाध्यायः वटुं धर्मं ब्रूते ।
१२. गोपालिका गां पयो दोग्धि ।
१३. वटुः बलिं वसुधां याचते ।
१४. पार्थिवः प्रतारकान् शतं दण्डयति ।
१५. गोपालकः गां व्रजम् अवरुमद्धि ।