roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Thursday, May 31, 2012

Sanskrit should be taught from first standard - Mathrubhoomi news

ഒന്നാം ക്ലാസ്സില്‍ പ്രവേശനം കിട്ടാതെ സംസ്‌കൃതഭാഷ

Posted on: 31 May 2012

പി.അഭിലാഷ്‌


കൊല്ലം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം തുടങ്ങണമെന്ന വിദ്യാഭ്യാസപരിഷ്‌കരണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടും കാലങ്ങളായുള്ള സംസ്‌കൃതാധ്യാപക കൂട്ടായ്മയുടെ ആവശ്യവും വിദ്യാഭ്യാസവകുപ്പ് കേട്ടില്ലെന്നു നടിക്കുന്നു.

അറബിക് പഠനത്തിനും ഉറുദു പഠനത്തിനും ഒന്നാം ക്ലാസ് മുതല്‍ സൗകര്യമൊരുക്കിയിരിക്കുന്ന നാട്ടില്‍ സംസ്‌കൃതപഠനത്തെ അകറ്റി നിര്‍ത്തുന്നതിന്റെ കാരണവും അധികൃതര്‍ വ്യക്തമാക്കുന്നില്ല. സംസ്ഥാനത്ത് സംസ്‌കൃതപഠനം അവഗണനയുടെ നടുവിലാണെന്ന മുറവിളികള്‍ക്ക് ഈ അധ്യയനവര്‍ഷത്തിലും കുറവില്ല.

ഒന്നാം ക്ലാസ് മുതല്‍ അറബിക് പഠനം തുടങ്ങുമ്പോള്‍ സംസ്‌കൃതപഠനത്തിന് അവസരം ലഭിക്കുന്നത് അഞ്ചാംക്ലാസ്സില്‍ മാത്രം. സംസ്‌കൃത അക്കാദമിക് കാര്യങ്ങള്‍ക്കായി സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കാന്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറും ഒരു റിസര്‍ച്ച് ഓഫീസറും മാത്രം. അറബിക് വിഷയത്തിന് സ്‌പെഷ്യല്‍ ഓഫീസര്‍ക്കും റിസര്‍ച്ച് ഓഫീസര്‍ക്കും പുറമേ എല്ലാ ജില്ലകളിലും രണ്ട് ഇന്‍സ്ട്രക്ടര്‍മാരെവീതം നിയമിച്ചിട്ടുണ്ട്. പാഠ്യപദ്ധതി രൂപവത്കരണത്തിനുള്ള കരിക്കുലം കമ്മിറ്റിയിലും വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തര ഇടപെടലുകള്‍ നടത്താനായി സര്‍ക്കാര്‍ രൂപവത്കരിച്ച ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളില്ല. സര്‍വ്വശിക്ഷ അഭിയാനില്‍ സംസ്ഥാനത്ത് സംസ്‌കൃതം ട്രെയിനര്‍മാരായി ആറുപേര്‍ മാത്രമാണുള്ളത്. അവഗണനയുടെ പട്ടിക ഇങ്ങനെ നീണ്ടു പോകുന്നതായി സംസ്‌കൃതസ്‌നേഹികളും അധ്യാപകസംഘടനാപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു.

1956-57 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. സനിത് കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍ എല്‍.പി.തലംമുതല്‍ സംസ്‌കൃതപഠനം തുടങ്ങണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 1973ല്‍ കേരളസര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍ എല്ലാ ജില്ലകളിലും സംസ്‌കൃതപ്രചാരണത്തിനായി സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്തു. നമ്മുടെ നാടിന്റെ ഉന്നതമായ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ സംസ്‌കൃതപഠനം അനിവാര്യമാണെന്ന് 1994ലെ സുപ്രീംകോടതി വിധി ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന പാഠ്യപദ്ധതിയില്‍ ഈ ദേവഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ല. പ്രീ-ഡിഗ്രി നിലവിലുണ്ടായിരുന്ന കാലത്ത് സംസ്‌കൃതം മുഖ്യവിഷയമായി പഠിക്കാനുള്ള അവസരം സംസ്‌കൃത കോളജുകളില്‍ ഉണ്ടായിരുന്നു. പ്രീ-ഡിഗ്രി വേര്‍പെടുത്തുകയും ഹയര്‍ സെക്കന്‍ഡറി നിലവില്‍ വരികയും ചെയ്തതോടെ ഐച്ഛികവിഷയമായി സംസ്‌കൃതം പഠിക്കാനുള്ള അവസരം മാത്രമാണുള്ളത്. സംസ്‌കൃതം മുഖ്യവിഷയമായുള്ള കോമ്പിനേഷന്‍ ഗ്രൂപ്പ് പ്ലസ്ടുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും അനുവദിക്കപ്പെട്ടത് രണ്ടു വിദ്യാലയങ്ങളില്‍ മാത്രം.

പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ അറബിക്കും ഉറുദുവും ഐച്ഛികവിഷയമായി പഠിക്കാനുള്ള അവസരം നിലവിലുണ്ട്. ഒരധ്യയനവര്‍ഷം 120 പീരിയഡ് വരെ ഇവയ്ക്കായി മാറ്റിവയ്ക്കുമ്പോള്‍ മറ്റു കുട്ടികള്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരമില്ല. പുതിയ അധ്യാപകതസ്തികകള്‍ സൃഷ്ടിക്കാതെയും സാമ്പത്തിക ബാധ്യതകളില്ലാതെയും ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടത്താന്‍ സാധ്യമാണെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനായി കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദ്ദേശം ഓര്‍ഗനൈസിങ് കമ്മിറ്റി കരടുരേഖയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ചില പ്രമുഖ അധ്യാപകസംഘടനാഭാരവാഹികളുടെ എതിര്‍പ്പുമൂലം ഒഴിവാക്കി. അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും എട്ടാം ക്ലാസ് ഹൈസ്‌കൂളിലേക്കും ചേര്‍ക്കുന്നതിനാല്‍ നിലവിലെ അവസ്ഥയില്‍ സംസ്‌കൃതപഠനം ഒന്‍പത്, പത്ത് ക്ലാസുകളില്‍ മാത്രമായി ഒതുങ്ങാന്‍ സാധ്യത ഏറെയാണ്.

സംസ്ഥാനത്ത് കരിക്കുലം കമ്മിറ്റിയില്‍നിന്ന് സംസ്‌കൃതാധ്യാപകരെ ഒഴിവാക്കിയതിന് വിചിത്രമായ കാരണമാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ളവരെ മാത്രമാണ് കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു നിയമസഭയില്‍ ചോദ്യം ഉന്നയിച്ച പട്ടാമ്പി എം.എല്‍.എ. സി.പി.മുഹമ്മദിന് മന്ത്രി നല്‍കിയ മറുപടി. കഴിഞ്ഞ മാര്‍ച്ച് 27ന് നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുന്നത് അജന്‍ഡയായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കാര്യമായ ചര്‍ച്ച കൂടാതെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് എല്ലാ പരീക്ഷകള്‍ക്കും അച്ചടിച്ച ചോദ്യപ്പേപ്പര്‍ നല്‍കിയപ്പോള്‍ സംസ്‌കൃതത്തിനു നല്‍കിയത് കൈയെഴുത്തുപ്രതിയുടെ പകര്‍പ്പായിരുന്നു. പൊതുപരീക്ഷയ്ക്കു മുന്നോടിയായി എല്ലാ വിഷയങ്ങള്‍ക്കും എസ്.സി.ഇ.ആര്‍.ടി. ചോദ്യബാങ്ക് തയ്യാറാക്കിയെങ്കിലും സംസ്‌കൃതത്തിനു ചോദ്യബാങ്ക് ലഭിച്ചത് അപൂര്‍വ്വം ജില്ലകളില്‍ മാത്രം.

Link to the original news

Tuesday, May 1, 2012

NATIONAL ELIGIBILITY TEST

































Wednesday, April 11, 2012

MH Shastrikal no more

वन्दे गुरु परम्पराम्



എം.എച്ച്‌.ശാസ്ത്രികള്‍ അന്തരിച്ചു


 ബാംഗ്ലൂര്‍: മുതിര്‍ന്ന സംസ്കൃതപണ്ഡിതന്‍ എം.എച്ച്‌ ശാസ്ത്രികള്‍ (101) ബാഗ്ലൂരില്‍ അന്തരിച്ചു. മകന്റെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ 3 മണിക്കായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട്‌ ബാംഗ്ലുരില്‍ നടന്നു.

കിളിമാനൂര്‍ കൊട്ടാരത്തിനടുത്തുള്ള കോട്ടക്കുഴി മേലേമഠത്തില്‍ മഹാദേവ അയ്യരുടെയും ഭഗവതിഅമ്മാളുടെയും മകനായി 1911 ജനുവരി 18നാണ്‌ എം. ഹരിഹരശാസ്ത്രികള്‍ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസം നേടിയ ശേഷം തിരുവനന്തപുരം രാജകീയ മഹാപാഠശാലയില്‍ നിന്നും 1926-ല്‍ ശാസ്ത്രി പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. 1931-ല്‍ മഹോപാധ്യായ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടി. പ്രശസ്ത ഭാഷാ പണ്ഡിതനായ ഡോ:ഇ.കെ.ഗോദവര്‍മയുടെ വത്സലശിഷ്യനായ ഇദ്ദേഹം 1936-ല്‍ അധ്യാപക വൃത്തി ആരംഭിച്ചു. 1945 മുതല്‍ 56 വരെ സംസ്കൃത കോളേജ്‌ അധ്യാപകനായിരുന്നു. ആധുനിക കാലത്ത്‌ കേരളത്തിലെ സംസ്കൃതപണ്ഡിതരില്‍ ഒന്നാമനായാണ്‌ എം.എച്ച്‌ ശാസ്ത്രികളെ ഗണിച്ചിരുന്നത്‌.

ഇന്ന്‌ കേരളത്തില്‍ ജീവിച്ചിരിപ്പുള്ള സംസ്കൃതപണ്ഡിതരില്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്‌. വ്യാകരണം, വേദാന്തം, സാഹിത്യം തുടങ്ങിയ വിവിധ സംസ്കൃതശാഖകളിലെല്ലാം മികച്ച പാണ്ഡിത്യമാണ്‌ ശാസ്ത്രികള്‍ പ്രകടിപ്പിച്ചിരുന്നത്‌.

നിരവധി സംസ്കൃതഗ്രന്ഥങ്ങളുടെയും ഉപന്യാസങ്ങളുടെയും രചയിതാവാണ്‌. നളചരിതം ആട്ടകഥയ്ക്കുള്ള വ്യാഖ്യാനം, പിങ്ങനന്ദരൂപാവലി വിജയപ്രദീപം, വിജ്ഞാനമഞ്ജുഷ, പൂര്‍ത്തിയാക്കാത്ത സ്തോത്രകാവ്യമായ ഹരിഹരിപുത്രീയം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌.

രാഷ്ട്രപതിയുടെ ഓറിയന്റല്‍ സ്കോളര്‍ അവാര്‍ഡ്‌, അമൃതാനന്ദമയീ മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്കാരം, വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്നം അവാര്‍ഡ്‌, ബ്രാഹ്മണസഭയുടെ ധര്‍മശ്രേഷ്ഠ പുരസ്കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌, ഒളപ്പമണ്ണ അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

വര്‍ഷങ്ങളായി കരമന ശിവന്‍കോവില്‍ തെരുവില്‍ താമസിച്ചിരുന്ന ശാസ്ത്രികള്‍ പത്നിയുടെ മരണശേഷം ബാംഗ്ലൂരില്‍ മകന്റെ കൂടെയായിരുന്നു താമസം. പരേതയായ കളര്‍കോട്‌ തങ്കമ്മാളാണ്‌ ഭാര്യ. മൂത്തമകള്‍ ഭാഗീരഥിഅമ്മാള്‍ കോട്ടയം എസ്‌.ബി.ടി.യിലും ഇളയമകള്‍ വിശാലാക്ഷിഅമ്മാള്‍ തിരുവനന്തപുരം കനറാബാങ്കിലും ജോലിചെയ്യുന്നു. മകന്‍ എച്ച്‌.ജി. മഹാദേവന്‍ ബാംഗ്ലൂരിലെ ഒരു യു.എസ്‌.കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്‌.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇദ്ദേഹത്തിന്റെ ജന്മശതാബ്ദി ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ തിരുവനന്തപുരത്ത്‌ ആഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു ശിഷ്യര്‍ തിരുവനന്തപുരത്ത്‌ 101-ാ‍ം ജന്മവാര്‍ഷികാഘോഷം നടത്തിയത്‌. തിരുവനന്തപുരം സംസ്കൃതകോളേജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന അദ്ദേഹം റിട്ടയര്‍ ചെയ്തതിന്‌ ശേഷം ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ മുഖ്യാചാര്യനായും കൊല്ലം ഇടക്കാട്‌ ശ്രീ ശങ്കരസംസ്കൃത വിദ്യാലയം പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിരുന്നു.

Wednesday, February 29, 2012

ഒന്നാം ക്ലാസ്സ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കണം

  എറണാകുളം  :
     കേരളത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാക്കുന്ന അവസരത്തില്‍ ഒന്നാം ക്ലാസുമുതല്‍ അറബി ഭാഷ പഠിപ്പിക്കുന്നത് പോലെ 
സംസ്കൃത ഭാഷാ പഠനം ആരംഭിക്കണമെന്നും , കരിക്കുലം കമ്മറ്റിയില്‍ സംസ്കൃതത്തിന്‍റെ  പ്രതിനിധിയെ  ഉള്‍പെടുത്തണമെന്നും പ്രൈമറി ക്ലാസുകളില്‍ സംസ്കൃതം പഠിച്ചവര്‍ക്ക് ഹൈസ്കൂളുകളിലും ഹയര്‍ സെക്കണ്ടറികളിലും  സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടാകണമെന്നും കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍   പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു . ജില്ലാപ്രസി: അയ്യമ്പുഴ ഹരികുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  കണ്‍ വെന്‍ഷനില്‍   സംസ്ഥാന പ്രസി : എം. എസ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു സംസ്ഥാന സമിതിയംഗം കെ.ബി. രാമകൃഷ്ണന്‍ ആമുഖ  ഭാഷണം നടത്തി.  ടി വത്സലാ ദേവി (ജില്ലാ രക്ഷാധികാരി), എസ്. രവികുമാര്‍ (KDSTF സംസ്ഥാനസമിതിയംഗം), വിശ്വജ  എസ്.നായര്‍ (ജില്ലാ പ്രസി :KDSTF)എന്നിവര്‍ പ്രസംഗിച്ചു . 

Wednesday, February 15, 2012

മാതൃഭുമി വാര്‍ത്ത


മാതൃഭുമി വാര്‍ത്ത Feb .15. 2012


 

Monday, February 13, 2012

പരീക്ഷാ നടത്തിപ്പ് നിരുത്തരവാദപരം KSTF



സംസ്കൃതത്തെ അവഹേളിക്കുന്നു.

  പത്താം ക്ലാസിലെ സംസ്കൃതം മോഡല്‍ പരീക്ഷയ്ക്ക്, കൈകൊണ്ടെഴുതി ഫോട്ടോകോപ്പിയെടുത്ത ചോദ്യപേപ്പര്‍ നല്‍കുകയും അതില്‍ തന്നെ പലയിടത്തും അക്ഷരത്തെറ്റുകള്‍ വരുത്തുകയും, സിലബസിലില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത് മോഡല്‍ പരീക്ഷ എന്ന വാക്കിന്റെ അന്തഃസത്ത തന്നെ അധികാരികള്‍ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. പല വിദ്യാര്‍ഥികള്‍ക്കും അക്ഷരങ്ങള്‍ വായിച്ചെടുക്കുവാന്‍ പ്രയാസപ്പെടേണ്ടിവന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളെ ഇത് തെല്ലൊന്നുമല്ല വലച്ചത്. പഠനം വിദ്യാര്‍ഥിയുടെ മൌലികാവകാശമായിരിക്കെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്തുത നടപടി അങ്ങേയറ്റം അക്ഷന്തവ്യവും കൃത്യവിലോപത്തിനുള്ള ഉത്തമോദാഹരണവുമാണ്. മറ്റെല്ലാ ചോദ്യപേപ്പറുകളും പ്രിന്റ് ചെയ്ത് നല്‍കുമ്പോള്‍ (ദേവനാഗരീലിപിയിലുള്ള ഹിന്ദിയടക്കം)സംസ്കൃതത്തിനോടുമാത്രമുള്ള ഈ അവഹേളനം പ്രസ്തുത സമിതിയില്‍ ഇപ്പോഴുള്ളവരുടെ, ഭാരതീയതയോടും സന്മാര്‍ഗം പഠിപ്പിക്കുന്ന ഒരു ഭാഷയോടുമുള്ള സമീപനം വ്യക്തമാക്കുന്നു.
മാത്രമല്ല, പാഠപുസ്തകം മാറിയ സാഹചര്യത്തില്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും ക്വസ്റ്റ്യന്‍ ബാങ്ക് നല്‍കിയപ്പോഴും സംസ്കൃതത്തോടുള്ള അവഹേളനം തുടര്‍ന്നു. കുട്ടികള്‍ മോഡല്‍ ചോദ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അദ്ധ്യാപകര്‍ അവരുടെ അറിവ് വച്ച് ചോദ്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണിപ്പോള്‍. ഫലത്തില്‍ സംസ്കൃതത്തിന് ഏകീകൃതസ്വഭാവമുള്ള മോഡല്‍ ചോദ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി. ഇത് അദ്ധ്യാപകരേയും വിദ്യാര്‍ഥികളേയും വിഷമവൃത്തത്തില്‍ ആക്കിയിരിക്കുകയാണ്. ഒരു വിഷയത്തിനോടുമാത്രമുള്ള ഈ അനാദരവ് സ്വാഭാവികമായും പല സംശയങ്ങള്‍ അധ്യാപകരിലും, വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും സര്‍വോപരി ഭാരതീയപൈതൃകത്തെ ബഹുമാനിക്കുന്നവരിലും ഉണ്ടാക്കുന്നുണ്ട്.

  കേരളം പോലെ മികച്ച വിദ്യാഭ്യാസസമ്പ്രദായവും, അക്കാഡമിക് മികവും, എട്ടാംക്ലാസ് മുതല്‍ വിവിധ ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതുമായ ഒരു സംസ്ഥാനത്ത് കുട്ടിക്ക് കൈകൊണ്ടെഴുതിയ ചോദ്യപ്പേപ്പര്‍ വായിച്ചെടുക്കേണ്ട ഗതികേട് സംജാതമായിരിക്കുയാണിപ്പോള്‍. വിദ്യാഭ്യാസമികവിനുള്ള സ്ഥാപനങ്ങള്‍ കഴിവ്കെട്ടവരുടെ കേന്ദ്രങ്ങളായി അധഃപതിക്കരുത്

        സംസ്കൃത ഭാഷയോടും വിദ്യാര്‍ഥികളോടും അവഹേളന പരമായ സമീപനം കൈക്കൊണ്ട സര്‍ക്കാരിനെതിരെ കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ പ്രതിഷേധിക്കുന്നു 


SSLC സംസ്കൃതം മോഡല്‍ പരീക്ഷാ ചോദ്യാവലികള്‍.











Wednesday, February 8, 2012

KSTF 33RD STATE CONVENTION AT PATTAMBI ON 9-10 FEB 2012


DEAR TEACHERS,

KSTF 33RD STATE CONVENTION WILL BE HELD AT PATTAMBI ON 9-10 FEB 2012. ALL ARE WELLCOME.  
അധ്യാപക ഫെഡറെഷന്‍ സംസ്ഥാന സമ്മേളനം
ഫെബ്രുവരി 10 നു പട്ടാമ്പിയില്‍.
9 നു പ്രതിനിധി സമ്മേളനം



Tuesday, January 24, 2012

അഴിമതി: പരാതി നല്‍കാം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍


Sunday, January 22, 2012

Sanskrit stories for children

बालकथामञ्जरी

मेषपालबालकः

कस्मिंश्चित् ग्रामे कश्चित् मेषपालः आसीत् । सः प्रतिदिनं मेषाणां यूथं चारणाय वनमनयत् । कदाचित् सः स्वस्य पुत्रं मेषाणां चारणाय प्रैषयत् । चपलः सः बालः वनं गत्वा विनोदाय ''व्याघ्रः आगच्छति, व्याघ्रः आगच्छति'' इति उच्चैः आक्रोशत् । बालस्य शब्दमाकर्ण्य प्रातिवेशिकाः जनाः आयुधानि गृहीत्वा बालस्य समीपमधावन् । तत्र व्याघ्रः नासीत् । बालः आगतान् तान् दृष्ट्वा अहसत् । ''अयं बालः चपलः मुधा आक्रोशत्'' इत्युक्त्वा ते न्यवर्तन्त ।

अथ अपरेद्युः सत्यमेव व्याघ्रः आगच्छत् । भीतः बालः पूर्ववत् ''व्याघ्रः, व्याघ्रः'' इति आक्रोशत् । ''बालः अस्मान् वञ्चयितुमाक्रोशति'' इति मन्यमानाः जनाः नागच्छन् । व्याघ्रः कतिपयान् मेषान् अभक्षयत् । बालः भीत्वा दूरं पलायत ।

पश्यत ! असत्यवचनस्य फलम् । विनोदायापि असत्यं कदापि मा वदत । ''सत्यं वद धर्मं चर'' इति वेदः अस्मान् उपदिशति ।