roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Tuesday, May 31, 2011

विभक्त्यर्थाः ।

विभक्त्यर्थाः

डो. विजय् कुमार् एम्.

सप्तविभक्तयः


प्रथमा, द्वितीया, तृतीया, चतुर्थी, पञ्चमी, षष्ठी, सप्तमी


വിഭക്ത്യര്‍ഥങ്ങള്‍

അതെന്നു പ്രഥമയ്ക്കര്‍ഥം ദ്വിതീയക്കതിനെ പുനഃ

അതിനോടതിലേക്കെന്നും ദ്വിതീയക്കര്‍ഥമായ് വരും

തൃതീയാഹേതുവായിട്ട് കൊണ്ടാലോടൂടെയെന്നപി

ആയിക്കൊണ്ടു ചതുര്‍ഥീ ച സര്‍വത്ര പരികീര്‍ത്തിതാ

അതില്‍നിന്നതിനേക്കാളും ഹേതുവായിട്ടു പഞ്ചമീ

ഇക്കുനിന്നുമുടെ ഷഷ്ഠിക്കതിന്റെ വച്ചുമെന്നപി

അതിങ്കലതില്‍ വച്ചെന്നും വിഷയം സപ്തമീ മതാ

വിഭക്ത്യര്‍ഥങ്ങളീവണ്ണം ചൊല്ലുന്നൂ പലജാതിയില്‍.

प्रथमा - അത്

द्वितीया - അതിനെ

तृतीया - അതിനാല്‍

चतुर्थी - അതിനായിക്കൊണ്ട്

पञ्चमी - അതില്‍നിന്ന്

षष्ठी - അതിന്റെ

सप्तमी - അതില്‍

विभक्त्यर्थाः - (पुल्लिङ्गे)

बालः - ബാലന്‍

बालम् - ബാലനെ

बालेन - ബാലനാല്‍

बालाय - ബാലനായിക്കൊണ്ട്

बालात् - ബാലനില്‍നിന്ന്

बालस्य - ബാലന്റെ, ബാലന്

बाले - ബാലനില്‍

विभक्त्यर्थाः - (स्त्रीलिङ्गे)

बाला - ബാല (പെണ്‍കുട്ടി)

बालाम् - ബാലയെ

बालया - ബാലയാല്‍

बालायै - ബാലയ്ക്കായിക്കൊണ്ട്

बालायाः - ബാലയില്‍നിന്ന്

बालायाः - ബാലയുടെ

बालायाम् - ബാലയില്‍

विभक्त्यर्थाः - (नपुंसकलिङ्गे)

वनम् - വനം

वनम् - വനത്തിനെ

वनेन - വനത്തിനാല്‍

वनाय - വനത്തിനായിക്കൊണ്ട്

वनात् - വനത്തില്‍നിന്ന്

वनस्य - വനത്തിന്റെ

वने - വനത്തില്‍

विभक्त्यर्थाः - (प्रथमा एकवचनम्)

रामः - രാമന്‍

कृष्णः - കൃഷ്ണന്‍

वृक्षः - വൃക്ഷം

गजः - ഗജം

हरिः - ഹരി

शंभुः - ശംഭു

गौः - ഗോവ് (പശു)

विभक्त्यर्थाः - (द्वितीया)

ദ്വിതീയാവിഭക്തിക്ക് അതിനെ, അതിനോട്, അതിലേക്ക് എന്നെല്ലാമാണ് അര്‍ഥം വരുന്നത്. സന്ദര്‍ഭമനുസരിച്ച് ഇവ മനസ്സിലാക്കേണ്ടതാണ്.

ഉദാഃ -

वनं नाशयति - വനത്തിനെ നശിപ്പിക്കുന്നു.

वनं गच्छति - വനത്തിലേക്ക് പോകുന്നു.

प्रभुं सेवते - പ്രഭുവിനെ സേവിക്കുന്നു.

प्रभुं याचते - പ്രഭുവിനോട് യാചിക്കുന്നു.

विभक्त्यर्थाः - (द्वितीया - उदाहरणानि)

शिशुः गजं पश्यति - കുട്ടി ആനയെ കാണുന്നു.

रामः रावणं हतवान् - രാമന്‍ രാവണനെ വധിച്ചു

गुरुः बालान् पाठयति - ഗുരു കുട്ടികളെ പഠിപ്പിക്കുന്നു

दरिद्रः धनिकं याचते - ദരിദ്രന്‍ ധനികനോട് യാചിക്കുന്നു

बालः ग्रामं गच्छति - ബാലന്‍ ഗ്രാമത്തിലേക്ക് പോകുന്നു.

छात्रः विद्यालयं गच्छति - വിദ്യാര്‍ഥി വിദ്യാലയത്തിലേക്ക് പോകുന്നു

बिडालः शिशून् लाळयति - പൂച്ച കുഞ്ഞുങ്ങളെ ലാളിക്കുന്നു

परशुना वृक्षं छिनत्ति - മഴുകൊണ്ട് വൃക്ഷത്തെ (ത്തിനെ) മുറിക്കുന്നു

विभक्त्यर्थाः - (द्वितीया - प्रश्नाः)

राजा चोरं दण्डयति - രാജാവ്........ശിക്ഷിക്കുന്നു

देवदत्तः कथां श्रुतवान् - ദേവദത്തന്‍.........കേട്ടു

वामनः बलिं याचते - വാമനന്‍........യാചിക്കുന്നു

कुलालः घटं करोति - കുശവന്‍.......ഉണ്ടാക്കുന്നു

जनाः नगरं गच्छति - ജനങ്ങള്‍........പോകുന്നു

भृत्यः प्रभुम् अनुसरति - ഭൃത്യന്‍.....അനുസരിക്കുന്നു

हरिः भक्तं परिपालयति - ഹരി.......പരിപാലിക്കുന്നു

गोपालः गाम् आनयति - ഗോപാലന്‍.....കൊണ്ടുവരുന്നു

विभक्त्यर्थाः - (तृतीया)

തൃതീയാവിഭക്തിക്ക് ഹേതുവായിട്ട് (കാരണമായിട്ട്), കൊണ്ട്, ആല്‍, ഓട്, ഊടെ എന്നെല്ലാമാണ് അര്‍ഥം. ഉദാഃ -

भयेन पलायते - ഭയം ഹേതുവായിട്ട് ഓടുന്നു.

बाणेन हन्यते - അമ്പിനാല്‍ കൊല്ലപ്പെടുന്നു.

याचकेन याच्यते - യാചകനാല്‍ യാചിക്കപ്പെടുന്നു.

पशुना तुल्यः - ജന്തുവിനോട് തുല്യന്‍.

वनेन गच्छति - വനത്തിലൂടെ പോകുന്നു.

विभक्त्यर्थाः - (तृतीया - उदाहरणानि)

बालः रुजा खिद्यते - കുട്ടി രോഗംഹേതുവായിട്ട് ദുഃഖിക്കുന്നു

रसनया रसं गृह्णाति - നാവുകൊണ്ട് രസത്തിനെ അറിയുന്നു

व्याघ्रेण पशवः हताः - കടുവയാല്‍ ജന്തുക്കള്‍ കൊല്ലപ്പെട്ടു

सिंहेन सदृशः पुरुषः - സിംഹത്തിനോട് തുല്യനായ പുരുഷന്‍

वानराः सेतुना सागरं ततार - വാനരന്മാര്‍ സേതുവിലൂടെ സമുദ്രത്തെ തരണം ചെയ്തു

भीमः गदया दुर्योधनं ममाथ - ഭീമന്‍ ഗദകൊണ്ട് ദുര്യോധനനെ മഥിച്ചു

ईश्वरेण वयं परिपाल्यामहे - ഈശ്വരനാല്‍ ഞങ്ങള്‍ പരിപാലിക്കപ്പെടുന്നു

पुण्येन हरिः दृश्यते - പുണ്യം ഹേതുവായിട്ട് ഹരി കാണപ്പെടുന്നു

विभक्त्यर्थाः - (तृतीया - प्रश्नाः)

बाणेन बाली हतः - .........ബാലി കൊല്ലപ്പെട്ടു

भगवता पाण्डवाः रक्षिताः - ......പാണ്ഡവന്മാര്‍ രക്ഷിക്കപ്പെട്ടു

शकटेन नगरं गच्छन्ति - .........നഗരത്തിലേക്ക് പോകുന്നു

बालः लेखिन्या लिखति - കുട്ടി.........എഴുതുന്നു

रावणेन सीता अपहृता - ......സീത അപഹരിക്കപ്പട്ടു

युवा मद्येन मत्तो जायते - യുവാവ്.......മത്തനായിത്തീരുന്നു

आखेटकाः वनेन सञ्चरति - വേട്ടക്കാര്‍......സഞ്ചരിക്കുന്നു

बालाः कन्दुकेन क्रीडन्ति - കുട്ടികള്‍.......കളിക്കുന്നു

विभक्त्यर्थाः (चतुर्थी)

ചതുര്‍ഥീവിഭക്തിക്ക് ആയിക്കൊണ്ട് എന്നാണ് സാധാരണയായി അര്‍ഥം പറയാറുള്ളത്.

ഉദാ -

ബാലായ - ബാലനായിക്കൊണ്ട്

വൃക്ഷായ - വൃക്ഷത്തിനായിക്കൊണ്ട്

ദരിദ്രായ - ദരിദ്രനായിക്കൊണ്ട്

विभक्त्यर्थाः (चतुर्थी - उदाहरणानि)

चैत्रः पुष्पाय स्पृहयति - ചൈത്രന്‍ പുഷ്പത്തിനായിക്കൊണ്ട് ആഗ്രഹിക്കുന്നു

बालाय मोदकं ददाति - കുട്ടിക്കായിക്കൊണ്ട് പായസത്തെ കൊടുക്കുന്നു

धनिकः दरिद्राय धनं ददाति - ധനികന്‍ ദരിദ്രനായിക്കൊണ്ട് ധനത്തെ കൊടുക്കുന്നു

सीतायै मालां यच्छति - സീതയ്ക്കായിക്കൊണ്ട് മാലയെ കൊടുക്കുന്നു

गुरुः शिष्याय चपेटिकां ददाति - ഗുരു ശിഷ്യനായിക്കൊണ്ട് അടിയെ നല്‍കുന്നു

गर्गः कृष्णाय राध्यति - ഗര്‍ഗന്‍ കൃഷ്ണനായിക്കൊണ്ട് ശുഭാശുഭത്തെ പര്യാലോചിക്കുന്നു

विभक्त्यर्थाः (चतुर्थी - प्रश्नाः)

गुरवे नमः - .........നമസ്കാരം

रमा राधायै वस्त्रं यच्छति - രമ......വസ്ത്രത്തെ കൊടുക്കുന്നു

राधा लतायै पुस्तकं ददाति - രാധ...പുസ്തകത്തെ കൊടുക്കുന്നു

माता पुत्राय फलानि ददाति - അമ്മ....പഴങ്ങളെ നല്‍കുന്നു

गौः अस्मभ्यं दुग्धं ददाति - പശു.....പാലിനെ തരുന്നു

कृष्णः नवनीताय स्पृहयति - കൃഷ്ണന്‍.......ആഗ്രഹിക്കുന്നു

शत्रुं तृणाय मन्यते - ശത്രുവിനെ......കണക്കാക്കുന്നു

रामाय नमोस्तु - ..........നമസ്കാരം

विभक्त्यर्थाः (पञ्चमी)

പഞ്ചമീവിഭക്തിക്ക് അതില്‍നിന്ന്, അതിനേക്കാള്‍, ഹേതുവായിട്ട് (കാരണമായിട്ട്), എന്നെല്ലാമാണ് അര്‍ഥം. ഹേതുവായിട്ട് എന്നത് ഹേത്വര്‍ഥതൃതീയ പോലെ തന്നെയാണ്. ഇവ സന്ദര്‍ഭം നോക്കി മനസ്സിലാക്കേണ്ടതാണ്.

ഉദാഃ -

वृक्षात् फलं पतति - വൃക്ഷത്തില്‍നിന്ന് പഴം വീഴുന്നു.

वृक्षात् दृढतरः अयः - വൃക്ഷത്തേക്കാള്‍ ഉറപ്പുള്ളതാണ് ഇരുമ്പ്

वृक्षात् हतः - വൃക്ഷംഹേതുവായിട്ട് കൊല്ലപ്പെട്ടു.

विभक्त्यर्थाः (पञ्चमी - उदाहरणानि)

वृक्षात् पर्णं पतति - വൃക്ഷത്തില്‍നിന്ന് ഇല വീഴുന്നു

भीरुः चोरात् बिभेति - ഭീരു കള്ളനില്‍നിന്ന് ഭയപ്പെടുന്നു

सर्वः मातुः न्यूनः - എല്ലാം അമ്മയേക്കാള്‍ താഴെയാണ്

गङ्गा हिमवतः प्रभवति - ഗംഗ ഹിമാലയത്തില്‍നിന്ന് ഉദ്ഭവിക്കുന്നു

रोगी तीव्ररुजः खिद्यते - രോഗി തീവ്രരോഗം ഹേതുവായിട്ട് ദുഃഖിക്കുന്നു

जननी जन्मभूमिश्च स्वर्गाद् अपि गरीयसी - അമ്മയും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്

विभक्त्यर्थाः (पञ्चमी- प्रश्नाः)

देवदत्तः पुण्यात् काशीं गच्छति - ദേവദത്തന്‍ ................... കാശിയിലേക്ക് പോകുന്നു

कूपात् अन्धं वारयति - ............ അന്ധനെ തടയുന്നു.

गोविन्दः गोपालात् पटुः - ഗോവിന്ദന്‍ .......സമര്‍ഥനാണ്

रामः नगरात् आगच्छति - രാമന്‍...........വരുന്നു

मलिनजलात् रोगाः संजायन्ते - ............രോഗങ്ങള്‍ ഉണ്ടാകുന്നു

राजकुमारः अश्वात् पतति - രാജകുമാരന്‍................വീഴുന്നു

महिषात् गजः स्थूलः - ............ആന തടിച്ചതാണ്

विभक्त्यर्थाः (षष्ठी)

ഷഷ്ഠീവിഭക്തിക്ക് ഇക്ക്, ഇന്ന്, ഉടെ, അതിന്റെ, വച്ച് എന്നെല്ലാമാണ് അര്‍ഥങ്ങള്‍.

मम सुखं भवतु - എനിക്ക് സുഖം ഭവിക്കട്ടെ

राज्ञः प्रियं वक्तव्यम् - രാജാവിന്ന് ഇഷ്ടമുള്ളത് പറയണം

एतत् सोदर्याः आभरणम् - ഇത് സഹോദരിയുടെ ആഭരണം ആണ്

एषा रामस्य लेखनी - ഇത് രാമന്റെ പേനയാണ്

गवां कृष्णा बहुक्षीरा - പശുക്കളില്‍വച്ച് കറുത്തത് കൂടുതല്‍ പാലുതരുന്നു

विभक्त्यर्थाः (षष्ठी - उदाहरणानि)

तव किम् असाध्यम् - നിനക്ക് അസാധ്യമായി എന്താണുള്ളത്

चम्पकस्य सुगन्धं प्रसिद्धम् - ചെമ്പകത്തിന്റെ സുഗന്ധം പ്രസിദ്ധമാണ്

शास्त्राणां गणितम् उत्तमम् - ശാസ്ത്രങ്ങളില്‍വച്ച് കണക്ക് ഉത്തമമാണ്

चम्पकस्य फलं नास्ति - ചെമ്പകത്തിന് പഴം ഇല്ല

कवेः कर्म काव्यम् - കവിയുടെ കര്‍മമാണ് കാവ്യം

विभक्त्यर्थाः (षष्ठी - प्रश्नाः)

हनूमान् रामस्य दासः - ഹനൂമാന്‍ ............ദാസനാകുന്നു

सुहृदः पथ्यमेव वाच्यम् - ...............ഇഷ്ടമുള്ളതേ പറയാവൂ

हरेः दुःखं नास्ति - ................ദുഃഖം ഇല്ല

छात्राणां मैत्रः पटुः - .............മൈത്രന്‍ മിടുക്കനാണ്

इदं लतायाः पुस्तकम् - ഇത്.................പുസ്തകമാണ്

शिशुः मातुः वात्सल्यं लभते - കുട്ടി.................വാത്സല്യത്തെ ലഭിക്കുന്നു

गच्छत्सु धावन् शीघ्रः - .................ഓടുന്നവന്‍ വേഗതയുള്ളവനാകുന്നു

विभक्त्यर्थाः (सप्तमी)

സപ്തമീവിഭക്തിക്ക് അതിങ്കല്‍ എന്നും ഷഷ്ഠിയുടേതുപോലെ അതില്‍വച്ച് എന്നുമാണ് അര്‍ഥം വരുക.

दरिद्रः कटे शेते - ദരിദ്രന്‍ പായയില്‍ കിടക്കുന്നു

गोषु कृष्णा बहुक्षीरा - ഗോക്കളില്‍വച്ച് കറുത്തത് കൂടുതല്‍ പാല്‍ തരുന്നു

ഇതുകൂടാതെ സതിസപ്തമീ എന്നും നിമിത്തസപ്തമീ എന്നും രണ്ട് വിഭാഗം കൂടിയുണ്ട്. സതിസപ്തമിയില്‍ രണ്ട് സപ്തമീവിഭക്തികള്‍ ഉണ്ടായിരിക്കും. ഇവയില്‍ ആദ്യത്തേതിന് പ്രഥമയുടെ അര്‍ഥമായിരിക്കും.

रामे वनं गते दशरथः दिवं ययौ - രാമന്‍ വനത്തിലേക്ക് ഗതനായിരിക്കും സമയത്തിങ്കല്‍ (പോയപ്പോള്‍) ദശരഥന്‍ അന്തരിച്ചു.

നിമിത്തസപ്തമിക്ക് ചതുര്‍ഥിയുടെ അര്‍ഥമാകുന്നു.

चर्मणि द्विपिनं हन्ति - ചര്‍മത്തിനായിക്കൊണ്ട് കടുവയെ കൊല്ലുന്നു

विभक्त्यर्थाः (सप्तमी -उदाहरणानि)

अर्थः बुद्धौ न स्फुरति - അര്‍ഥം ബുദ്ധിയില്‍ സ്ഫുരിക്കുന്നില്ല.

बाले बहिर्गते वृष्टिरजायत - കുട്ടി പുറത്തേക്കുപോയ സമയത്തിങ്കല്‍ മഴപെയ്തു.

भषासु संस्कृतभाषा रमणीया - ഭാഷകളില്‍വച്ച് സംസ്കൃതം സുന്ദരമാണ്

चर्मणि व्याघ्रं हन्ति - തോലിനായിക്കൊണ്ട് പുലിയെ കൊല്ലുന്നു

सुरासुरेषु पयोदधिं विमथत्सु लक्ष्मीः अजायत - സുരാസുരന്മാര്‍ പാലാഴി കടയുന്നസമയത്തിങ്കല്‍ ലക്ഷ്മീദേവി ഉണ്ടായി

विभक्त्यर्थाः (सप्तमी - प्रश्नाः)

दन्तयोः कुञ्जरं हन्ति - ..........ആനയെ കൊല്ലുന്നു

ईश्वरे भक्तिर्भवतु - ..........ഭക്തിയുണ്ടാകട്ടെ

महत्सु तिष्ठत्सु अयं जडं पूजयति - ........ ............ ഇവന്‍ ജഡത്തെ പൂജിക്കുന്നു

अहं मशकनिवृत्तौ धूमं करोमि - ഞാന്‍.............പുകയ്ക്കുന്നു

अध्यापके प्रविष्टे छात्राः तूष्णीं तस्थुः - ........... .......... കുട്ടികള്‍ നിശ്ശബ്ദരായി ഇരുന്നു.

भुजङ्गासनम्














शलभासन्













हलासनम्














मत्स्यासनम्














त्रिकोणासनम्














धनुरासनम्

Saturday, May 28, 2011

पतञ्जलिप्रशस्तिः















योगस्य ४४० आसनानि




Saturday, May 7, 2011

കേരള ചരിത്ര പഠനവുമായി വെബ്‌സൈറ്റ്

കേരള ചരിത്ര പഠനവുമായി വെബ്‌സൈറ്റ്

തിരുവനന്തപുരം: കേരള ചരിത്രത്തെ ഇന്ത്യയുടെയും ലോകത്തിന്റെയും സംഭവ പരമ്പരകളുമായി ബന്ധപ്പെടുത്തുന്ന പുതിയ മലയാളം വെബ് സൈറ്റ് www.dutchinkerala.com തുടങ്ങി. ഇന്ത്യയിലെ നെതര്‍ലാന്റ് എംബസിയുടെ സഹായത്തോടെയാണ് വെബ് സൈറ്റ് തയാറാക്കിയത്. ഡച്ച് സമൂഹം കേരളത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം, ഭരണം, സംഭാവന, അവരുടെ തകര്‍ച്ചക്ക് വഴി തെളിയിച്ച സംഭവങ്ങള്‍ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നു.

കേരള ചരിത്ര പഠനവുമായി വെബ്‌സൈറ്റ്

കേരള ചരിത്ര പഠനവുമായി വെബ്‌സൈറ്റ്

തിരുവനന്തപുരം: കേരള ചരിത്രത്തെ ഇന്ത്യയുടെയും ലോകത്തിന്റെയും സംഭവ പരമ്പരകളുമായി ബന്ധപ്പെടുത്തുന്ന പുതിയ മലയാളം വെബ് സൈറ്റ് www.dutchinkerala.com തുടങ്ങി. ഇന്ത്യയിലെ നെതര്‍ലാന്റ് എംബസിയുടെ സഹായത്തോടെയാണ് വെബ് സൈറ്റ് തയാറാക്കിയത്.

Thursday, April 28, 2011

എന്‍ഡോസള്‍ഫാന്‍ പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു

Posted on: 23 Apr 2011
ഡോ.അംബികാസുതന്‍ മാങ്ങാട്‌


എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?


കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.

കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.

ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.

ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.

ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.

തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.

ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?

Saturday, March 26, 2011

സംസ്കൃത അധ്യാപകര്‍ക്ക്‌ യാത്ര അയപ്പ്

എറണാകുളം :- 
സംസ്കൃത അധ്യാപക ഫെഡറേഷന്‍ റിട്ടയര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക് യാത്ര അയപ്പ് നല്‍കി. എറണകുളം അധ്യാപക ഭവനില്‍ മാര്‍ച്ച്‌  18 നു നടന്ന ചടങ്ങില്‍ നിന്നൊരു ദൃശ്യം 
PHOTO - SHIBU SNVHSS PARAVOOR